പമ്പ: ശബരിമല തീർത്ഥാടനം ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഈ മാസം പത്തിന് മുൻപ് ആരോഗ്യ വകുപ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തീർത്ഥാടന ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിലെയും എമർജൻസി മെഡിക്കൽ സെന്ററുകളിലെയും അറ്റകുറ്റപ്പണികൾ ഈ മാസം 10ന് മുൻപ് പൂർത്തിയാക്കും.
പമ്പ മുതൽ സന്നിധാനം വരെ 18 ഇ.എം.സികൾ ഉണ്ടാകും. അവിടേക്ക് ഉള്ള ജീവനക്കാരെ 14ന് വിന്യസിക്കും. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. എമർജൻസി മെഡിക്കൽ സെന്ററിൽ കൺട്രോൾ റൂമുകളുടെ സഹായം ഉപയോഗപ്പെടുത്തും. ആന്റി വെനം, ആന്റി റാബിസ് വാക്‌സിൻ പോലുള്ള മരുന്നുകളുടെ ലഭ്യത ഇ.എം.സികളിൽ ഉറപ്പാക്കും.
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, ഹോമിയോപ്പതി ഡയറക്ടർ ഡോ.എം.എൻ. വിജയാംബിക, ഫുഡ് സേഫ്ടി കമ്മീഷണർ വി.ആർ.വിനോദ്, അഡീഷണൽ ഡി.എച്ച്.എസ് ഡോ.കെ.വി.നന്ദകുമാർ, ആയുർവേദ ഡയറക്ടർ കെ.എസ്. പ്രീത, ശബരിമല നോഡൽ ഓഫീസർ ഡോ.അജൻ, പത്തനംതിട്ട ഡിഎംഒ ഡോ.എൽ.അനിതാകുമാരി, കോട്ടയം ഡി.എം.ഒ (ആരോഗ്യം) ഡോ.എൻ. പ്രിയ, ആലപ്പുഴ ഡി.എം.ഒ (ആരോഗ്യം) ഡോ.ജമുന വർഗീസ്, ഇടുക്കി ഡി.എം.ഒ (ആരോഗ്യം) ശ്രീഷ് വർഗീസ്, പത്തനംതിട്ട ഡി.എം.ഒ (ഹോമിയോ) ഡോ.ഡി.ബിജുകുമാർ, പത്തനംതിട്ട ഡി.എം.ഒ (ആയുർവേദം) ഡോ.ശ്രീകുമാർ, പത്തനംതിട്ട എൻ.എച്ച്.എം ഡി.പി.എം ഡോ.എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |