ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനെതിനെതിരെ ബി.ജെ.പി
തൊഴിലാളി സംഘടനയായ ബി എം. എസ് പ്രക്ഷോഭത്തിന്. നവംബർ 17 ന് ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് പാർലമെന്റ് മാർച്ച് നടത്തുമെന്ന് ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ അറിയിച്ചു.
തൊഴിലാളി മേഖലയിൽ അടിയന്തരമായി ത്രീ കക്ഷി സംവിധാനം നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ഉദയ്പൂരിൽ ചേർന്ന ബി.എം.എസ് അഖിലേന്ത്യാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.2015ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് ചേരാത്തതിൽ യാേഗം ആശങ്ക രേഖപ്പെടുത്തി.പ്രസിഡന്റ് ഹിരൺ മയി പാണ്ഡ്യ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രവീന്ദ്ര ഹിമ് ഡേ, മുൻ അഖിലേന്ത്യാ പ്രസിഡന്റ് സി.കെ.സജി നാരായണൻ, സംഘടനാ സെക്രട്ടറി ബി.സുരേന്ദ്രൻ, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്.ദുരെരാജ് എന്നിവർ സംസാരിച്ചു . ബി.എം.എസ് അഖിലേന്ത്യാ സമ്മേളനം 2023 ഏപ്രിൽ 7,8,9 തിയതികളിൽ പാട്നയിൽ ചേ രും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |