ആലപ്പുഴ: നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ ബൈപ്പാസിന് സമീപത്തു കൂടി നിലവിലുള്ള പൈപ്പ് ലൈന് പുറമേ പ്രത്യേകം പൈപ്പ് ലൈനുകൾ സ്ഥാപിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ കളക്‌ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആലപ്പി കമ്പനിക്ക് സമീപമുള്ള പൈപ്പ് ലൈൻ മാറ്റുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ നടപടികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും.
•നെഹ്രുട്രോഫി വാർഡിൽ ശുദ്ധജലം ലഭിക്കാത്ത പ്രദേശങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ വെള്ളം ലഭ്യമാക്കും.
•നഗരത്തിലെ വടക്കൻ വാർഡുകളിൽ ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ജലം എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
•എ.എസ്. കനാലിനു സമീപമുള്ള കുന്നിലകം കോളനിയിൽ നവംബർ 10 നുള്ളിൽ ശുദ്ധജലം എത്തിക്കും.
•പുതിയതായി സ്ഥാപിക്കപ്പെട്ട ട്യൂബ് വെല്ലുകളിൽ നിന്ന് ഉപ്പ് വെള്ളമാണ് ലഭിക്കുന്നതെന്ന പരാതി പരിശോധിക്കും.
ആലപ്പുഴ കുടിവെള്ള പദ്ധതി പ്രകാരം 1524 മീറ്റർ പൈപ്പിൽ 1200 മീറ്റർ പൈപ്പ് ലൈനാണ് കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ സ്ഥാപിക്കുന്നത്. തീരുമാനങ്ങൾ നടപ്പായോയെന്ന് വിലയിരുത്താൻ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേരും. യോഗത്തിൽ ജില്ലാ കളക്ടർ കൃഷ്ണതേജ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, കിഫ്ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
• പൈപ്പ്ലൈൻ സ്ഥാപിക്കുന്ന സ്ഥലങ്ങൾ
ആറാട്ടുവഴി
പവ്വർഹൗസ്
കനാൽ
കാഞ്ഞിരംചിറ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |