തിരുവനന്തപുരം: ഗവർണറുടെ നടപടികൾ ശരിവയ്ക്കുന്ന വിധി വന്നശേഷവും ഗവർണർക്കെതിരെ സംസാരിക്കുന്ന ആർ.ബിന്ദു മന്ത്രി സ്ഥാനത്ത് തുടരാൻ അർഹയല്ലെന്ന് ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെനറ്റംഗങ്ങളുടെ കാര്യത്തിൽ ഹൈക്കോടതിയും ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ സുപ്രീംകോടതിയും ഗവർണറുടെ നിലപാടുകൾ ശരിവയ്ച്ചിരിക്കുകയാണ്. നിയമപരമായും ഭരണഘടനാപരമായും ഗവർണറുടെ നിലപാടുകളെ എതിർക്കുന്നതിലൂടെ സർവകലാശാലകൾ ഭരണസ്തംഭനത്തിലേക്കെത്തും. വിദ്യാർത്ഥികളുടെ ഭാവി പന്താടാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നത്. സർവകലാശാലകളുടെ സ്വയംഭരണത്തിന് അനുസൃതമായിട്ടുള്ള സമീപനമാണ് ഗവർണറെടുത്തിരിക്കുന്നത്. സി.പി.എം നേതാക്കളെയും ബന്ധുക്കളെയും പാർട്ടി പറഞ്ഞാൽ അതേപടി നിയമിക്കുന്ന വി.സി വേണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്നും ഇതിനു വഴങ്ങാത്തതുകൊണ്ടാണ് ഗവർണറെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |