കൊച്ചി: യാക്കോബാസഭ ഭരണസമിതികളിലും സംഘടനകളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. ഒരിടത്തും സ്ത്രീകളെ മാറ്റിനിറുത്തരുതെന്നും വാർഷിക പൊതുയോഗങ്ങളിലും തിരഞ്ഞെടുപ്പുകളിലും സ്ത്രീസംവരണം നിർബന്ധമായും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ച് സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഇടവക വികാരിമാർക്കും സംഘടനാ ഭാരവാഹികൾക്കും കത്തയച്ചു. 2012ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നൽകിയ നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കത്ത് നൽകുന്നത്. കേരളത്തിലെ ക്രൈസ്തവസഭകളിൽ ആദ്യമായാണ് സ്ത്രീകൾക്ക് ഭരണസമിതികളിൽ സംവരണം ഏർപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |