ന്യൂഡൽഹി: ഇക്വറ്റോറിയൽ ഗിനിയയിൽ തടവിൽ കഴിയുന്ന ഹിറോയിക് ഇഡുൻ കപ്പലിലെ പതിനഞ്ച് ജീവനക്കാരെ നൈജീരിയയ്‌ക്ക് കൈമാറി. കഴിഞ്ഞ ദിവസം കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികളടക്കമുള്ളവരെയാണ് നൈജീരിയൻ യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് നൈജീരിയൻ കപ്പൽ ലൂബ തുറമുഖത്ത് എത്തിയത്.
നൈജീരിയൻ നേവിയുടെ കപ്പലിൽ പതിനഞ്ച് പേരുണ്ടെന്ന് കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസാണ് അറിയിച്ചത്. എന്ത് സംഭവിച്ചാലും നൈജീരിയയിൽ ചെന്ന് നേരിടാമെന്നും, ഇന്ത്യൻ എംബസി അധികൃതർ എപ്പോൾ എത്തുമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
26 കപ്പൽ ജീവനക്കാരെ ഗിനി സേന കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങളായി തിരിച്ചത്. 11 പേർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. ഇവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. നൈജീരിയൻ നേവി ഹിറോയിക് ഇഡുൻ കപ്പലിൽ കയറുന്നത് ഗിനി സൈന്യം തടഞ്ഞിട്ടുണ്ട്. ഇന്ത്യൻ എംബസി അധികൃതർ സ്ഥലത്തെത്തിയതിന് ശേഷം കപ്പലിൽ കയറിയാൽ മതിയെന്നാണ് ഗിനി സൈന്യം നൽകിയ നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |