റിയാദ്: സൗദിയിൽ സ്വദേശിവത്ക്കരണം വർധിപ്പിക്കാനായി തീരുമാനം. ഇതിൻ പ്രകാരം പുതിയ 12 മേഖലകളിലേയ്ക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കും. രാജ്യത്ത് നിലവിലുള്ള സ്വദേശിവത്കരണം മൂലം പ്രവാസികൾ വലിയ തോതിൽ ജോലി നഷ്ടപ്പെടൽ ആശങ്ക നേരിടവേയാണ് പുതിയ നടപടി. സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‍മ നിരക്ക് ഏഴ് ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വർധന നടപ്പിലാക്കുന്നതെന്ന് മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്‍ഹി അറിയിച്ചു.
പുതിയതായി ഏതൊക്കെ മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുക എന്ന കാര്യത്തിൽ സൗദി വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പൗരൻമാർക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ 9.7 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ 20 വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഏകദേശം 20 ലക്ഷം സ്വദേശികൾ രാജ്യത്തിന്റെ സ്വകാര്യ മേഖലയിൽ ജോലി ചെയ്ക് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |