കൊച്ചി: പ്രിയ വർഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിൻവാതിൽ നിയമനം ലഭിച്ചവർ രാജിവയ്ക്കാൻ മാന്യത കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സർവകലാശാലകളിൽ പിൻവാതിലിലൂടെ സ്വന്തക്കാരെയും ബന്ധുക്കളെയും സി.പി.എം തിരുകിക്കയറ്റുകയാണ്. നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും അദ്ധ്യാപക നിയമനങ്ങൾ സംവരണം ചെയ്തു. 25 വർഷം അദ്ധ്യാപന പരിചയമുള്ളവരെ മാറ്റിനിറുത്തിയാണ് പരിചയമില്ലാത്തയാളെ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കൊണ്ടുവന്നത്. പിൻവാതിലിലൂടെ കയറിയവരെ രക്ഷിക്കാൻ സർക്കാരിന്റെ പണം മുടക്കിയാണ് കേസ് നടത്തുന്നത്. മുഖ്യമന്ത്രി അറിഞ്ഞാണ് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |