ആലപ്പുഴ: ഓപ്പറേഷൻ പഞ്ചി കിരൺ എന്ന പേരിൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡ് രജിസ്‌ട്രേഷൻ വകുപ്പിലെ മേലുദ്യോഗസ്ഥരുടെ പൊറാട്ട് നാടകമാണെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സൈക്രബ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. രജിസ്‌ട്രേഷൻ വകുപ്പ് സ്വകാര്യവത്കരികരിച്ചു കോടികൾ കീശയിലാക്കാൻ അനുവദിക്കാത്ത ആധാരം എഴുത്തുകാരെ തൊഴിൽ രഹിതരാക്കി ഉന്മൂലനം ചെയ്യുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ആധാരം എഴുത്ത് ലൈസൻസികളിൽ ഒരാളെ പോലും റെയ്ഡിൽ പിടികൂടിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനം 1,300 കോടിയിലധികം രൂപ സമാഹരിക്കാൻ സാധിച്ച സർക്കാരിനെയും അതിന് സഹായിച്ച ആധാരം എഴുത്തുകാരെയും ഉദ്യോഗസ്ഥരേയും സമൂഹത്തിൽ അപമാനിക്കാനാണ് നീക്കമെന്നും അസോ. കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി.ടി.ജോൺ പെരുമ്പളളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വൃന്ദാമണി, സംസ്ഥാന ഉപദേശക സമിതി അംഗം എ.താഹാകുഞ്ഞ്, ജില്ലാ സെക്രട്ടറി എം.പി. മധുസൂദനൻ, ട്രഷറർ ഒ.നിസാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.സുഗതൻ, സാംസൺ വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സോണി വർഗീസ്, എസ്.രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ആർ. രഞ്ജിത്കുമാർ, ബേബി, ജില്ല ഉപദേശക സമിതി ചെയർമാൻ സി.കെ.അശോകൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |