കൽപ്പറ്റ: തെളിവെടുപ്പിനിടയിൽ പോക്സോ കേസിലെ ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച എഎസ്ഐ ടിജി ബാബുവിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചു. കൽപ്പറ്റ പോക്സോ കോടതിയാണ് ഇയാളുടെ ജാമ്യപേക്ഷ തള്ളിയത്. കുറ്റാരോപിതനായി ഒളിവിൽ കഴിയുന്ന ഇയാളെ ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല.
കേസിനാസ്പദമായി കഴിഞ്ഞ ജൂലൈയിൽ നടന്ന സംഭവത്തിൽ ഊട്ടിയിൽ തെളിവെടുപ്പിനായി എത്തിച്ച പോക്സോ കേസ് അതിജീവിതയെ എഎസ്ഐ പീഡിപ്പിക്കാനും ഫോട്ടോ പകർത്താനും ശ്രമിച്ചെന്നാണ് പരാതി.തുടർന്ന് ഇയാൾക്കെതിരെ പോക്സോയ്ക്ക് പുറമേ എസ് സി-എസ് ടി അതിക്രമ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിലെ ഇരയുടെ പരാതി പുറത്ത് വന്നത് മുതൽ എഎസ്ഐ ഒളിവിലാണ് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. ഇയാളെ പിടികൂടാതെ പൊലീസ് ഒളിച്ച് കളിക്കുകയാണ് എന്ന ആരോപണമുയരുന്നതിനിടയിലാണ് ടി ജി ബാബു കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. പ്രതിയ്ക്ക് ജാമ്യം അനുവദിക്കുന്നതിൽ പ്രോസിക്യൂഷൻ ഇന്നലെ കോടതിയെ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് കേസി വിധി പറഞ്ഞ കോടതി പ്രതിഭാഗത്തിന്റെ ആരോപണങ്ങൾ തള്ളി ജാമ്യം നിഷേധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |