SignIn
Kerala Kaumudi Online
Saturday, 27 April 2024 2.45 AM IST

കൂട്ടമാനഭംഗം കെണിയിൽ പെടുത്തിയെന്ന് മോഡൽ

kk

കൊച്ചി: ബീയറിൽ മയക്കുമരുന്ന് കലർത്തി നൽകി കെണിയിൽപ്പെടുത്തിയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് മോഡൽ വെളിപ്പെടുത്തിയതോടെ

ബലാത്സംഗം, കടത്തിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കൊപ്പം ഗൂഢാലോചനയും ചുമത്തി പൊലീസ് അന്വേഷണം വിപുലീകരിച്ചു.

ഏതാനും വർഷങ്ങളായി കൊച്ചിയിൽ മോഡലിംഗ് രംഗത്തുള്ള രാജസ്ഥാൻകാരിയായ ഡിമ്പിൾ ലാമ്പ (ഡോളി-19)

ഡി.ജെ.പാർട്ടിക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയതാണെന്ന് യുവതി മൊഴി നൽകി. എറണാകുളം മെഡി. കോളേജിൽനിന്ന് യുവതിയെ

അവരുടെ ആവശ്യപ്രകാരം
ഡിസ്ചാർജ് ചെയ്തു. കാര്യമായ പരിക്കില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ  രഹസ്യമൊഴി രേഖപ്പെടുത്തി.

യുവതിയും കൂട്ടുകാരിയും താമസിച്ചിരുന്ന കാക്കനാട് ഇൻഫോ പാർക്കിലെ ഓയോ റൂമിൽ നിന്ന് സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. തേവര അറ്റ്ലാന്റിസിലെ ഹോട്ടലിലെ ഡാൻസ് ഫ്ളോർ പൊലീസ് സീൽ ചെയ്തു. ഹോട്ടലിലെയും വാഹനം സഞ്ചരിച്ച പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. വാഹനത്തിലും ഫൊറൻസിക് പരിശോധന നടത്തി.

ഡി.ജെ പാർട്ടിക്ക് ശേഷം മദ്യപിക്കവേ കുഴഞ്ഞുവീണ യുവതിയെ മഹീന്ദ്ര ഥാറിൽ കയറ്റി നഗരത്തിൽ ഒരു മണിക്കൂറോളം ചുറ്റി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. കാസർകോട് സ്വദേശിയായ യുവതി പ്രായപൂർത്തിയാകും മുമ്പ്  ഫോർട്ടുകൊച്ചി സ്വദേശിയെ വിവാഹം ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകി. യുവാവിനെതിരെ പോക്സോകേസും കുടുംബാംഗങ്ങൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസുമെടുത്തിരുന്നു. പിന്നീട് കൊച്ചിയിൽ തങ്ങി മോഡലിംഗ്, സീരിയൽ രംഗത്ത് തുടർന്നു. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ ടി.വി.സീരിസിലും  അഭിനയിച്ചിട്ടുണ്ടെന്ന് അറിയുന്നു.

പ്രതികൾ റിമാൻഡിൽ

ഒന്നാം പ്രതി പി.എസ്.വിവേക് (26), രണ്ടാം പ്രതി സുധീപ് (27), മൂന്നാം പ്രതി നിധിൻ (25) നാലാം പ്രതി ഡിമ്പിൾ ലാമ്പ (ഡോളി -19) എന്നിവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാഹനയുടമയായ വിവേക് ഏവിയേഷൻ കോഴ്സിന് ശേഷം ഗൾഫിൽ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്നു. സുധീപ് ബി.ടെക്കുകാരനാണ്. നിഥിൻ ഡ്രൈവറാണ്. മൂവരും കൊടുങ്ങല്ലൂർ സ്വദേശികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAPECASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.