തൃക്കാക്കര: കെട്ടിച്ചമച്ച പീഡനക്കേസിൽ ജീവിതം തകർന്നെന്ന് കോഴിക്കോട് കോസ്റ്റൽ സി.ഐ പി.ആർ. സുനുവിന്റെ ശബ്ദസന്ദേശം. കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ വഴിയുളളൂ. ചില ഉന്നത ഉദ്യോഗസ്ഥരാണ് പിന്നിൽ. തിങ്കളാഴ്ച കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിക്കുമെന്നും സുനു പറഞ്ഞു. ഏഴു ദിവസം ചോദ്യം ചെയ്തിട്ടും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. പരാതിക്കാരിയെ ഇതുവരെ കണ്ടിട്ടു പോലുമില്ലെന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പരക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നു.
യുവതിയുടെ പീഡന പരാതിയിലാണ് സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നെ പലവട്ടം നോട്ടീസ് നൽകി വിളിപ്പിച്ചു. പ്രാഥമിക അന്വേഷണം പോലും നടത്താതെ അപമാനിക്കാൻ ശ്രമിച്ചതിന് പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |