കൊൽക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ അന്തരിച്ചു. പക്ഷാഘാതത്തേ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്ന നടി ഇന്നലെ ഉച്ചയ്ക്കാണ് മരണത്തിന് കീഴടങ്ങിയത്. 24 കാരിയായ നടിക്ക് ഇന്ന് രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായി. സി.പി ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പക്ഷാഘാതമുണ്ടായതിനെ തുടർന്ന് ഐന്ദ്രിലയെ സർജറിക്ക് വിധേയയാക്കിയിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അർബുദത്തെ രണ്ടുതവണയാണ് ഐന്ദ്രില അതിജീവിച്ചത്. നവംബർ ഒന്നിനാണ് പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഝുമുർ പരിപാടിയിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച അവർ ജിബോൺ ജ്യോതി, ജിയോൻ കത്തി തുടങ്ങിയ ജനപ്രിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ചില ഓ.ടി.ടി പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു ഐന്ദ്രില. 'ജുമുർ' എന്ന ടിവി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഐന്ദ്രില ‘ജിയോൻ കത്തി’, ‘ജിബാൻ ജ്യോതി’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. അടുത്തിടെ 'ഭാഗർ' എന്ന വെബ് സീരീസിലും നടി ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |