ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഗുണനിലവാരം കുറഞ്ഞ പൈപ്പിനു പകരം പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾക്ക് കൂടുതൽ സമയം അനുവദിക്കേണ്ടെന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന യോഗം തീരുമാനിച്ചു. ഡിസംബറിൽ പൈപ്പ് മാറ്റിയിടീൽ ജോലികൾ പൂർത്തീകരിക്കാനാണ് യൂഡിസ്മാറ്റ് അധികൃതർ സമയം നൽകിയിട്ടുള്ളത്.
നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തീകരിച്ചില്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു. ജല അതോറിട്ടി മാനേജിംഗ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ടെക്നിക്കൽ മെമ്പർ ശ്രീകുമാറിന്റെ ഓഫീസിൽ നടന്ന യോഗത്തിൽ കരുറുകാരനും ഉദ്യോഗസ്ഥരും പങ്കെടുത്തു. മകരവിളക്കിന് മുമ്പ് ജോലികൾ പൂർത്തീകരിക്കുന്നതിന് ശേഷിക്കുന്ന പൈപ്പ് മാറ്റിയിടൽ രണ്ട് ഭാഗത്ത് നിന്ന് ആരംഭിക്കാൻ നിർദ്ദേശം നൽകിയെങ്കിലും കരാറുകാരൻ ഇത് പൂർണ്ണമായും അംഗീരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നിലവിലുള്ള ബിൽ കുടിശ്ശിക കരാറുകാരൻ ആവശ്യപ്പെട്ടെങ്കിലും നിർമ്മാണം തീരുന്ന മുറക്ക് കുടിശ്ശിക നൽകിയാൽമതിയെന്നാണ് യോഗ തീരുമാനം. ഗുണനിലവാരമില്ലാത്ത 1525 മീറ്റർ പൈപ്പാണ് മാറ്റേണ്ടത്. ഇതിൽ 239 മീറ്റർ ഒഴികെയുള്ള ഭാഗങ്ങളിൽ പുതിയ പൈപ്പ് സ്ഥാപിച്ചു. കരാറുകാരനും ഉപകരാറുകാരനും തമ്മിലുള്ള തർക്കത്തെ തുടർന്ന് മൂന്ന് ആഴ്ചയായി പൈപ്പിടീൽ ജോലികൾ മുടങ്ങിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |