SignIn
Kerala Kaumudi Online
Saturday, 27 April 2024 4.07 PM IST

എസ്.എൻ കോളേജ് ജംഗ്ഷനിൽ ആർ.ഒ.ബിക്ക് ആപ്പടിച്ച് റെയിൽവേ

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ജി.എ.ഡിയുടെ അംഗീകാരം റെയിൽവേ ഉദ്യോഗസ്ഥർ ബോധപൂർവം വൈകിപ്പിക്കുന്നു. ഇവിടെ മേൽപ്പാലം വരുന്നതിനെ എതിർക്കുന്ന ഒരു വിഭാഗത്തിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് റെയിൽവേ ഉദ്യോഗസ്ഥർ അനാവശ്യ തടസവാദങ്ങൾ ഉന്നയിക്കുന്നതെന്നാണ് സംശയം.

രണ്ടുവർഷം മുൻപ് സമർപ്പിച്ച കൂട്ടിക്കട ആർ.ഒ.ബിയുടെ ജെ.എ.ഡിക്ക് അനുമതി നൽകിയിട്ടും എസ്.എൻ കോളേജ് ജംഗ്ഷനിലേത് അനന്തമായി നീട്ടുന്നതാണ് സംശയം ബലപ്പെടുത്തുന്നത്.

റെയിൽവേ ലൈനിന്റെ മുകളിൽ വരുന്ന ഭാഗത്തിന്റെ രൂപരേഖയായ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (ജി.എ.ഡി) റെയിൽവേ അംഗീകരിച്ചാലേ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയ്ക്ക് സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാകു.

മറ്റൊരു ആർ.ഒ.ബികളുടെ കാര്യത്തിലും ഉണ്ടാകാത്തത് പോലെ അഞ്ച് തവണയാണ് ഇവിടുത്തെ ജി.എ.ഡി റെയിൽവേ ഉദ്യോഗസ്ഥർ ഭേദഗതികൾ നിർദേശിച്ച് ജി.എ.ഡി മടക്കിയത്. നിർദ്ദിഷ്ട ഓവർബ്രിഡ്ജ് കാവനാട്- മേവറം റോഡ് മുറിച്ചുകടക്കുന്നതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സിയും ആവശ്യപ്പെട്ടു.

നിർദേശിച്ച ഭേദഗതികളും എൻ.ഒ.സിയും സഹിതം ജി.എ.ഡി കഴിഞ്ഞ ജൂണിൽ റെയിൽവേക്ക് നൽകി. ഇതിന് ശേഷം നിർവഹണ ഏജൻസി പലതവണ റെയിൽവേയ്ക്ക് കത്ത് നൽകിയിട്ടും യാതൊരു അനക്കവുമില്ല. ജി.എ.ഡിയുടെ അംഗീകാരം വൈകുന്ന സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിന് പ്രത്യേക അനുമതി ചോദിച്ചിട്ടും റെയിൽവേ മുഖംതിരിഞ്ഞ് നിൽക്കുകയാണ്.

ആർ.ഒ.ബി തടയാൻ പണപ്പിരിവ്

 റെയിൽവേ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിൽ പണപ്പിരിവ്

 പ്രാദേശികമായുള്ളവരാണ് ഇതിന് പിന്നിൽ

 തടസവാദം ഉന്നയിക്കുന്നത് ഒരുസംഘമാളുകൾ

 ഇവർ ചെന്നൈയിലും കൊച്ചിയിലും റെയിൽവേ എൻജി. വിഭാഗം ഉദ്യോഗസ്ഥരെ കണ്ടതായി ആരോപണം

? സംശയകരമായ ആശങ്ക

ലെവൽക്രോസുകൾ പരമാവധി ഒഴിവാക്കണമെന്നാണ് റെയിൽവേ നിലപാട്. ആർ.ഒ.ബി നിർമ്മാണത്തിനായി സ്ഥലമേറ്റെടുക്കൽ റെയിൽവേയുടെ ചുമതലയുമല്ല. എന്നിട്ടും ചില റെയിൽവേ ഉദ്യോഗസ്ഥർ എസ്.എൻ കോളേജ് ജംഗ്ഷനിലെ സ്ഥലമേറ്റെടുക്കലിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നത് ദുരൂഹത ഉയർത്തുന്നു.

എസ്.എൻ കോളേജ് ജംഗ്ഷനിൽ റെയിൽവേ ഓവർബ്രിഡ്ജ്, പതിനായിരങ്ങളുടെ ആവശ്യമാണ്. മുക്കാൽ മണിക്കൂർ വരെ ചില ഘട്ടങ്ങളിൽ ഇവിടെ ഗേറ്റ് അടഞ്ഞുകിടങ്ങും. മുണ്ടയ്ക്കലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് കൃത്യസമയത്ത് ജോലിക്ക് പോകാൻ കഴിയുന്നില്ല. റെയിൽവേ ലൈനിന്റെ ഇരുവശവുമുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും കൃത്യസമയത്ത് ക്ലാസിന് എത്താൻ കഴിയുന്നില്ല. അഡ്വ. ശുഭദേവൻ എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ സെൻട്രൽ ശാഖ പ്രസിഡന്റ് കടലിനും റെയിൽവേ ലൈനിനും ഇടയിൽ തുരുത്തുപോലെ കിടക്കുകയാണ് മുണ്ടയ്ക്കലും സമീപപ്രദേശങ്ങളും. അത്യാഹിതങ്ങളുണ്ടാകുമ്പോൾ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ജനങ്ങളുടെ ജീവൻ വച്ചാണ് അധികൃതർ പന്താടുന്നത്. വിരലിലെണ്ണാവുന്നവരുടെ സ്വാധീനത്തിന് വഴങ്ങി ആയിരങ്ങളുടെ ദുരിതം പരിഹരിക്കാതിരിക്കുന്നത് നീതിയല്ല. ആർ.ശരത്ത് ചന്ദ്രൻ എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ സെൻട്രൽ ശാഖ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.