കഴിഞ്ഞ രാത്രി ഹോളണ്ട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സെനഗലിനെ കീഴടക്കിയപ്പോൾ ശ്രദ്ധാകേന്ദ്രമായത് ഡച്ച് കുപ്പായത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ഗോൾകീപ്പർ ആൻഡ്രിയെസ് നോപ്പൊർട്ടായിരുന്നു. ആദ്യ പകുതിയിൽ തുടരെത്തുടരെയുണ്ടായ സെനഗൽ ആക്രമണങ്ങളെ അരങ്ങേറ്റക്കാരന്റെ പതർച്ചയേതുമില്ലാതെയാണ് നോപ്പെർട്ട് തടുത്തത്. . ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് അസാമാന്യമെയ്‌വഴക്കവുമായി നോപ്പൊർട്ട് സേവ് ചെയ്തത്. ക്ലാസ്സൻ നേടിയ രണ്ടാം ഗോളിന് പിന്നിലും ആറടി എട്ടിഞ്ചുകാരനായ ഈ ഇരുപത്തിയെട്ടുകാരന് വലിയപങ്കുണ്ട്. നോപ്പെർട്ട് നൽകിയ ലോംഗ് ബാളിൽ നിന്നാണ് ആ ഗോളിന്റെ പിറവി.
2014ൽ പ്രൊഫഷണൽ കരിയർ തുടങ്ങിയ നോപ്പെർട്ടിന് പക്ഷേ ഡച്ച് ലീഗിൽ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. 2018ൽ ഇറ്റാലിയൻ രണ്ടാം ഡിവിഷനിലേക്ക് എത്തിയതുമുതലാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോൾ ഡച്ച് ക്ലബ് ഹീരേൻവീനിന്റെ താരമാണ് നോപ്പെർട്ട്.
6 അടി 8 ഇഞ്ച് ഉയരം
28 വയസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |