ജലന്ധർ: നാല് യുവതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. ഫാക്ടറി തൊഴിലാളിയും വിവാഹിതനുമായി യുവാവാണ് താൻ നേരിട്ട അവസ്ഥയെക്കുറിച്ച് ഒരു മാദ്ധ്യമത്തോട് തുറന്ന് പറഞ്ഞത്. 20 വയസുതോന്നിക്കുന്ന യുവതികളാണ് പഞ്ചാബിലെ ജലന്ധറിൽ കപൂർത്തല റോഡിന് സമീപത്തുനിന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്.
സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നത്
'വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് യുവതികൾ എത്തിയത്. ഒരു വിലാസത്തെക്കുറിച്ച് അറിയണമെന്ന് പറഞ്ഞ് അവർ എന്നെ സമീപിച്ചു. അവർ നൽകിയ വിലാസം വായിച്ചുനോക്കുന്നതിനിടെ എന്റെ കണ്ണിൽ രാസവസ്തു സ്പ്രേചെയ്ത ശേഷം കാറിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാവസ്തു കണ്ണിൽ വീണതോടെ കാഴ്ച പൂർണമായി മറഞ്ഞു. പിന്നീട് മയക്കുമരുന്ന് നൽകിശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൈകൾ പിന്നിൽ കെട്ടിയിട്ടശേഷം ഓരോരുത്തർ ഊഴമിട്ടായിരുന്നു പീഡിപ്പിച്ചത്. ചിലർ ക്രൂരമായായിരുന്നു പെരുമാറിയത്. വേദനകൊണ്ട് പുളഞ്ഞുപോയി. ആഗ്രഹ പൂർത്തീകരണത്തിനുശേഷം പുലർച്ചെ മൂന്നുമണിയോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചശേഷം യുവതികൾ കടന്നുകളയുകയായിരുന്നു. യുവതികൾ മദ്യപിച്ചിരുന്നു. അവർ തമ്മിൽ സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. എന്നാൽ എന്നോട് പഞ്ചാബിയിലാണ് കാര്യങ്ങൾ പറഞ്ഞത്'.
പീഡനത്തെക്കുറിച്ച് മാദ്ധ്യമത്തോട് തുറന്നുപറഞ്ഞെങ്കിലും യുവാവ് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.സംഭവം അറിഞ്ഞതോടെ പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്വമേധയാ അന്വഷണം ആരംഭിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |