അടൂർ: അനധികൃതമായി മണ്ണു കടത്തിയ എഴു ടിപ്പർ ലോറികളും ഒരു ജെ.സി.ബിയും അടൂർ പൊലീസ് പിടിച്ചെടുത്തു. അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ രാത്രികാലങ്ങളിൽ അനധികൃത പച്ചമണ്ണ് ഖനനം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലും, പുലർച്ചയുമായി അടൂർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിലാണ് വ്യാപകമായി ടിപ്പർ ലോറികൾ പിടിച്ചെടുത്തത്. പള്ളിക്കൽ, പഴകുളം മേഖലകളിലാണ് വലിയതോതിൽ ഖനനം നടക്കുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാഹനങ്ങൾ പിടിച്ചെടുത്തത് സംബന്ധിച്ചും, അനധികൃത പച്ചമണ്ണ് ഖനനം സംബന്ധിച്ചുമുള്ള റിപ്പോർട്ട് ജിയോളജി വകുപ്പിനും, ജില്ലാ കളക്ടർക്കും പൊലീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും, ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ് അറിയിച്ചു.
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |