തിരുവനന്തപുരം: മുപ്പതാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ കൗമുദി ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന അളിയൻസിന് മികച്ച കോമഡി പ്രോഗ്രാമിനുളള അവാർഡ്. സംവിധായകൻ രാജേഷ് തലച്ചിറയ്‌ക്ക് പതിനായിരം രൂപയും പ്രശസ്‌തിപത്രവും ശില്‌പവും നിർമ്മാതാവ് ആർ.രാംജി കൃഷ്‌ണന് 15,000 രൂപയും പ്രശസ്‌തിപത്രവും ശില്‌പവും ലഭിക്കും. സ്വാഭാവികത ചോരാതെയും മിതവും നൈസർഗികവുമായ അഭിനയശൈലിയിലൂടെയും ജീവിത മുഹൂർത്തങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പരിപാടിയാണ് അളിയൻസെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. അളിയൻസിലെ അഭിനയത്തിന് നടി മഞ്ജുപത്രോസ് പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. തങ്കം എന്ന കഥാപാത്രത്തെ ലളിതമായി അവതരിപ്പിച്ച അഭിനയ മികവിനാണ് അവാർഡ്. 518 എഡിപ്പോസുഡുകൾ പിന്നിട്ട അളിയൻസ് മലയാള ടെലിവിഷനിലെ ജനപ്രിയ പരാപാടികളിലൊന്നാണ്. മന്ത്രി വി.എൻ.വാസവനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി.അജോയ്, ജൂറി ചെയർമാൻമാരായ സിദ്ധാർത്ഥ ശിവ.ജി,സാജൻ,ജൂറി അംഗം ഭാഗ്യലക്ഷ്‌മി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |