ചെങ്ങന്നൂർ: ചാരായം വാറ്റുന്നതിനായി വീടിനു സമീപം കോട സൂക്ഷിച്ച കേസിൽ പ്രതിക്ക് ഒരുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പുലിയൂർ പറകോട്ടിൽ വീട്ടിൽ സത്യപാലൻ (54) നെയാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സേഷൻസ് കോർട്ട് ജഡ്ജ് ആർ.സുരേഷ് കുമാർ ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. സത്യപാലന്റെ വീട്ടിൽ കോട സൂക്ഷിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ചെങ്ങന്നൂർ എക്‌സൈസ് പ്രിവെന്റീവ് ഓഫീസർ പി.ജഗദീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള ഷെഡിൽ 45 ലിറ്ററോളം കോടയും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. പ്രോസീക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.റെഞ്ചി ചെറിയാൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |