ലണ്ടൻ; എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാൻസർ രോഗിയായിരുന്നുവെന്ന് റിപ്പോർട്ട്. ഫിലിപ്പ് രാജകുമാരന്റെ സുഹൃത്തായ ഗെയിൽസ് ബ്രാൻഡെർത്ത് പുറത്തിറക്കുന്ന പുതിയ ബുക്കിലാണ് ഇതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. അവസാന കാലത്ത് രാജ്ഞിയ്ക്ക് ബോൺ മാരോ ക്യാൻസർ ബാധിച്ചതായാണ് 'എലിസബത്ത് ആൻ ഇന്റ്മേറ്റ് പോർട്രെയിറ്റ്' എന്ന പുസ്തകത്തിൽ വിശദമാക്കുന്നത്. രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സർട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം.
എലിസബത്ത് രാജ്ഞിക്ക് അവസാന കാലത്ത് എല്ലുകളിൽ അതി കഠിനമായ വേദനയുണ്ടായിരുന്നതായും നടക്കാൻ ബുദ്ധിമുട്ടിയിരുന്നതായും ബുക്ക് വിശദമാക്കുന്നു. ലോക്ഡൗൺ കാലത്ത് രാജ്ഞിക്ക് കൂട്ടായത് ഫിലിപ്പ് രാജകുമാരനായിരുന്നുവെന്നും ബുക്ക് വാദിക്കുന്നു. ഇടുപ്പിനും നടുവിനുമായിരുന്നു ക്യാൻസർ മൂലം അതി കഠിനമായ വേദനയുണ്ടായിരുന്നത് എന്നാണ് ബുക്ക് അവകാശപ്പെടുന്നു.
കിരീട ധാരണം നടന്നതിന്റെ എഴുപതാം വർഷത്തിൽ 96-ാം വയസിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. രാജ്ഞിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും ബുക്കിൽ പരാമർശിക്കുന്നുണ്ടെന്നാണ് അന്തർദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്ലാൻഡിന്റെ റിപ്പോർട്ട് പ്രകാരം സെപ്തംബർ 8ന് 3.10 നാണ് രാജ്ഞി മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |