തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ സാമഗ്രികളുമായെത്തുന്ന വലിയ വാഹനങ്ങൾ തടയില്ലെന്ന് തുറമുഖ വിരുദ്ധ സമര സമിതി ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ശനിയാഴ്ച ലോറികൾ തടഞ്ഞത്. ലോറികൾക്കോ,അക്രമത്തിനിരകളായ തുറമുഖ അനുകൂല സമരക്കാർക്കോ സംരക്ഷണം നൽകാതെ പൊലീസ് കാഴ്ചക്കാരായി നിന്നു. നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോർട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് പൊലീസ് കേസുംഅറസ്റ്റും നടത്തിയത്. വൈകുന്നേരത്തെ ആക്രമണത്തോടെ കോടതിക്കു മുന്നിൽ നിരത്താൻ വാദങ്ങളില്ലാതായി. ആക്രമണ ദൃശ്യങ്ങൾ കോടതിയിൽ അദാനി ഗ്രൂപ്പ് ഹാജരാക്കും. കടുത്ത നടപടികളിലേക്ക് കോടതി കടക്കാനാണ് സാദ്ധ്യത.
അതിരൂപത 208
കോടി നൽകണം
തുറമുഖ നിർമ്മാണം വൈകുന്നതു മൂലം,പ്രതിദിന നഷ്ടം രണ്ട് കോടി വീതം 104 ദിവസത്തെ നഷ്ടമായ 208 കോടി ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന വിസിലിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെ, സർക്കാർ നിലപാട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |