ദോഹ: ഗ്രൂപ്പ് മത്സരങ്ങളിൽ എതിരാളികളെ നിഷ്‌പ്രഭരാക്കി നെതർലാൻഡും സെനഗലും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിച്ചു. ഫിഫാ ലോകകപ്പിലെ ആതിതേഥരായ ഖത്തറിനെ 2-0 ന് എതിരില്ലാതെ വീഴ്ത്തിയയാണ് നെതർലാൻഡ് പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്. ഇതോട് കൂടി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ ഏല്ലാ മത്സരങ്ങളും തോറ്റ് പുറത്താകുന്ന ടീമായി ഖത്തർ മാറി. മത്സരത്തിന്റെ ആദ്യ പകുതിയിൽ കോഡി ഗാക്‌പോയും രണ്ടാം പകുതിയിൽ ഫ്രാങ്കി ഡി യോങുമാണ് നെതർലാൻഡിനായി ഗോൾ നേടിയത്. ലക്ഷ്യത്തിലേയ്ക്ക് ആകെ പായിച്ച നാല് ഷോട്ടുകളിൽ രണ്ടും ഗോൾവല ചലിപ്പിച്ചാണ് നെതർലാൻഡ്സ് ഏകപക്ഷീയമായി വിജയിച്ചത്.
ലോകകപ്പ് പ്രീ ക്വാട്ടറിൽ കടന്നുകൂടാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റ പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു സെനഗലിന്റെ വിജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ മടക്കിയായിരുന്നു ആഫ്രിക്കൻ മുന്നേറ്റം. സെനഗലിനായി മത്സരത്തിന്റെ 44-ാം മിനിറ്റിൽ ഇസ്മയില സാർ പെനൽറ്റിയിലൂടെയും കാലിഡു കൂളിബാലി 70-ാം മിനിറ്റിലും ഗോൾ നേടി. ഇക്വഡോറിനായി ഗോൾ മോയ്സസ് കയ്സെഡോ രണ്ടാം പകുതിയിൽ ഗോൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |