കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ മദ്രസയിൽ നടന്ന സ്ഫോടനത്തിൽ പത്ത് കുട്ടികളുൾപ്പെടെ 16 കൊലപ്പെട്ടതായി റിപ്പോർട്ട്. 24 പേർക്ക് പരിക്കേറ്റു. വടക്കൻ നഗരമായ അയ്ബനിലാണ് സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളാണെന്ന് അയ്ബനിലുള്ള ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. സ്ഫോടനത്തിൽ പത്ത് വിദ്യാർത്ഥികൾ കൊലപ്പെട്ടതായി വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ഏപ്രിലിൽ അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ കാബൂളിൽ ദാസ്തി ഹരാചി മേഖലയിൽ ഒരു ഹൈസ്കൂളിനും വിദ്യാഭ്യാസ കേന്ദ്രത്തിനും നേരെ നടന്ന സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗോത്ര മതന്യൂനപക്ഷമായ ഷിയാ ഹസാര വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പ്രദേശത്തായിരുന്നു സ്ഫോടനങ്ങൾ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |