തിരുവനന്തപുരം: മാദ്ധ്യമ നിയന്ത്രണം ലാക്കാക്കിയുള്ള നിയമഭേദഗതിക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടാൻ മന്ത്രിസഭായോഗത്തിൽ ധാരണ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഭേദഗതിക്കാണ് നീക്കം. കരട് ബിൽ വിവാദത്തിലായതിനെ തുടർന്നാണ് നിയമോപദേശത്തിന് വിടാൻ തീരുമാനിച്ചത്.
സർക്കാരിന്റെ പരിഗണനയിലുള്ള ബിൽ കഴിഞ്ഞ ഏതാനും മന്ത്രിസഭായോഗങ്ങളിൽ അജൻഡയായി വരികയും മാറ്റിവയ്ക്കുകയുമുണ്ടായി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ 292ാം വകുപ്പിൽ ഭേദഗതി വരുത്തി 292 എ എന്ന ഉപവകുപ്പ് കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യം. ഇതിനാനുപാതികമായി ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥകളിലും ഭേദഗതി ഉദ്ദേശിക്കുന്നു. ആരെയെങ്കിലും അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയോപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണെന്നാണ് പുതിയ ഭേദഗതി വ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |