1,20,000 രൂപ പിഴയും
കോഴിക്കോട്: കോഴിക്കോട് കാരന്തൂർ മർകസ് കോളേജ് മൈതാനത്ത് വിദ്യാർത്ഥികളുടെ വാഹന അഭ്യാസപ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ പങ്കാളികളായ 20 വിദ്യാർത്ഥികളിൽ നിന്ന് 1,20,000 രൂപ പിഴ ഈടാക്കി. ഓരോരുത്തരിൽ നിന്നും 6000 രൂപയാണ് ഈടാക്കിയത്. വിദ്യാർത്ഥികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുമായ നടപടികൾ പുരോഗമിക്കുകയാണെന്ന് എം.വി. ഡി കൊടുവള്ളി ഓഫീസർ അജികുമാർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഫുട്‌ബോൾ ആരാധനയുടെ പേരിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് മൈതാനത്ത് അപകടകരമായ രീതിയിൽ കാറുകളിലും ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയത്. ലോകകപ്പ് ഫുട്‌ബോൾ ആവശേത്തിൽ വിവിധ രാജ്യങ്ങളുടെ പതാകകളുമായാണ് കോളജ് ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |