തിരുവനന്തപുരം:വൈദ്യുതി ചാർജ് വർദ്ധനയ്ക്ക് കാരണമാകുന്ന സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് ആവശ്യപ്പെട്ടു.
പതിനായിരം കോടി കടമെടുത്ത് നടപ്പാക്കുന്ന പദ്ധതി സ്ഥാപനത്തെ വൻ കടക്കെണിയിലാക്കും. 15000 കോടി ആസ്തിയുള്ള കെ.എസ്.ഇ.ബി വിൽക്കുന്ന വൈദ്യുതി അളക്കാൻമാത്രം 10000 കോടി മുടക്കുന്നു എന്നതിൽ നിന്നും ഇതിലെ കച്ചവട താത്പര്യം വ്യക്തമാണ്. നിലവിലുള്ള 1.33 കോടി മീറ്ററുകൾ മുഴുവൻ സ്‌ക്രാപ്പ് ആയി മാറുന്നതിലൂടെ ഉപഭോക്താക്കളുടെമേൽ വീണ്ടും മറ്റൊരു 800കോടി ബാദ്ധ്യത കൂടിവരുമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |