തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിച്ച് വിഷയം വഷളാക്കരുതെന്ന് ശശി തരൂർ എം.പി. മുഖ്യമന്ത്രി ഇടപെട്ടാൽ തീരാവൂന്ന പ്രശ്‌നമേയുള്ളൂ. എല്ലാവരോടും സംസാരിക്കാൻ ഞാൻ തയ്യാറാണ്. കരാർ ഒപ്പിട്ട സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് കൊടുത്ത വാഗ്ദ്ധാനങ്ങളിൽ ചിലത് പാലിച്ചിട്ടില്ല. ആർച്ച് ബിഷപ്പിനെതിരെയൊന്നും എഫ്.ഐ.ആർ ഇടേണ്ട ആവശ്യമില്ലായിരുന്നു. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. എന്നാൽ തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കുന്നതിനോട് യോജിപ്പില്ലെന്നും തരൂർ വ്യക്തമാക്കി.
ബാഹ്യ ഇടപെടലുണ്ടായതായി സംശയിക്കണം: അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായതായി സംശയിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണ്. ചർച്ചകൾക്ക് സർക്കാർ വാതിൽ തുറന്നിട്ടിരിക്കുകയാണ്. സുരക്ഷാ ചുമതല കേന്ദ്ര സേനയ്‌ക്ക് നൽകുന്നതിൽ സർക്കാർ കോടതിയെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |