ന്യൂഡൽഹി: സി.പി.എം പ്രവർത്തകൻ വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ 13 പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നാല് ദൃക്സാക്ഷികളുടെയടക്കം സാക്ഷിമൊഴികൾ ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. എന്നാൽ, ഹൈക്കോടതി വിധി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചു.
കൈതമുക്ക് പാസ്‌പോർട്ട് ഓഫീസിന് മുന്നിൽവച്ച് 2008 ഏപ്രിൽ ഒന്നിന് ഒരു സംഘം ആർ.എസ്.എസ് പ്രവർത്തകർ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളായ 13 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി തിരുവനന്തപുരം അഡി. സെഷൻസ് കോടതി 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 15-ാം പ്രതിക്ക് ജീവപര്യന്തവും 11-ാം പ്രതിക്ക് മൂന്ന് വർഷം തടവു ശിക്ഷയും വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലിലാണ് 2022 ജൂലായ് 12ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 13 പ്രതികളെയും വെറുതെ വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |