ആലപ്പുഴ: വേലിയേറ്റ സാദ്ധ്യത നിലനിൽക്കുന്നതിനാൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കുന്നതിന് ജില്ല കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായി. വേലിയേറ്റവും വേലിയിറക്കവും വിലയിരുത്തിയ ശേഷമാകും നടപടി. മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഷട്ടറുകൾ 15ന് അടയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അടിയന്തര സാഹചര്യത്തെ തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും യോഗം വിളിച്ചത്. കാലാവസ്ഥ വ്യതിയാനത്തെതുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ കർഷക പ്രതിനിധികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും ഉൾപ്പെടുന്ന സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
എ.ഡി.എം എസ്.സന്തോഷ് കുമാർ, സബ് കളക്ടർ സൂരജ് ഷാജി, ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |