രാമങ്കരി (ആലപ്പുഴ): ഭക്തസഹസ്രങ്ങൾ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് സായുജ്യരായി. രാവിലെ ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നുള്ള ദീപം ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പൊങ്കാലയടുപ്പിലേക്ക് പകർന്നതോടെ ചടങ്ങുകൾ ആരംഭിച്ചു.
ഭക്തരുടെ നിര കിലോമീറ്ററുകളോളം നീണ്ടതോടെ നാടും നഗരവും ചക്കുളത്തമ്മയുടെ യജ്ഞശാലയായി മാറി. ക്ഷേത്രാങ്കണത്തിൽ പൊങ്കാലയിടാൻ പതിനായിരക്കണക്കിന് സ്ത്രീകൾ തലേദിവസം തന്നെ ഇടം പിടിച്ചിരുന്നു. ക്ഷേത്രത്തിൽ നിന്ന് മുളക്കുഴ, ഇടിഞ്ഞില്ലം, തിരുവല്ല, വള്ളംകുളം, കറ്റോട്, ചെന്നിത്തല, പൊടിയാടി, വീയപുരം, പച്ച, എടത്വ മുട്ടാർ തുടങ്ങി വിവിധ റോഡുകളോട് ചേർന്നും പൊങ്കാലയടുപ്പുകൾ നിരന്നു. കാപ്പുകെട്ടി 50ലധികം വെളിച്ചപ്പാടുമാരാണ് ഇക്കുറി പൊങ്കാല നിവേദിച്ചത്.
സിനിമാതാരം ഗോകുൽ സുരേഷ് പൊങ്കാലച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈകിട്ട് തൃക്കാർത്തിക സ്തംഭം കത്തിച്ചതോടെ ചടങ്ങുകൾ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |