ന്യൂഡൽഹി: കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ ആയി മല്ലിക സാരാഭായിയെ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രിക്കെതിരെ അസത്യപ്രചാരണം നടത്തുന്നുവെന്നതാണ് മല്ലികയിൽ സി.പി.എം കാണുന്ന യോഗ്യത. ഈ രാജ്യത്ത് വേറെ കലാകാരന്മാർ ഇല്ലാഞ്ഞിട്ടല്ലെന്നും ചൊൽപ്പിടിയിൽ നിൽക്കുന്നവരെ മാത്രമാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് സി.പി.എമ്മിന്റെ സ്വജനപക്ഷപാതവും അഴിമതിയും എതിർത്തത് കൊണ്ട് മാത്രമാണ്. ബിൽ ഭരണഘടനാവിരുദ്ധമെന്നും കോടതിയിൽ നിൽക്കില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവരെ സർവകലാശാല വിവാദത്തിൽ പ്രതിപക്ഷ നിലപാടിൽ വ്യക്തത വന്നിട്ടില്ല. സർക്കാരിന് കുടപിടിക്കുകയാണ് പ്രതിപക്ഷമെന്നും വി.മുരളീധരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |