കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വി.സി പി.എം. മുബാറക്ക് പാഷയ്ക്ക് മതിയായ യോഗ്യതയില്ലെന്നാരോപിക്കുന്ന ഹർജി ഹൈക്കോടതി വിശദമായ വാദത്തിന് ഡിസംബർ 13ലേക്ക് മാറ്റി. കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ജി. റോമിയോ നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിക്കുന്നത്. മുബാറക്ക് പാഷയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അദ്ദേഹത്തിന് പ്രൊഫസർ യോഗ്യതയില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം. വി.സിയുടെ നിയമനം റദ്ദാക്കി തനിക്കു താത്കാലിക ചുമതല നൽകണമെന്നാവശ്യപ്പെട്ട് ഡോ. റോമിയോ ഉപഹർജിയും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |