ഒരു കാലത്ത് ബോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളായിരുന്നു രാംഗോപാൽ വർമ്മ. തെലുങ്കിലായിരുന്നു അരങ്ങേറ്റമെങ്കിലും ബോളിവുഡ് ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ഇന്ത്യയെങ്ങും അറിയപ്പെട്ടത്. രംഗീല, സത്യ,കമ്പനി, സർക്കാർ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയചിത്രങ്ങളാണ്.
അടുത്തകാലത്തായി അദ്ദേഹം മുഖ്യധാരയിൽ നിന്ന് മാറി ബി ഗ്രേഡ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് മാറിയതായി ആരോപണമുയർന്നിരുന്നു. സ്വന്തമായി ഡിജിറ്റൽ പ്ലാറ്റ്ഫോം ഉണ്ടാക്കി ബി ഗ്രേഡ് ചിത്രങ്ങൾ നിർമ്മിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന ആക്ഷേപം. സമകാലീന വിഷയങ്ങളിലെ വിവാദ പരാമർശങ്ങളുടെ പേരിലും രാംഗോപാൽ വർമ്മ വിമർശന ശരമേറ്റു വാങ്ങാറുണ്ട്.
ഇപ്പോഴിതാ സംവിധായകൻ വീണ്ടും ഒരു വിവാദക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. ആർ.ജി.വി ഒഫിഷ്യൽ എന്ന സംവിധായകന്റെ തന്നെ യുട്യൂബ് ചാനലിൽ പങ്കുവച്ച അഭിമുഖമാണ് വിവാദത്തിന് തിരി കൊളുത്തിയത്. നടി അഷു റെഡ്ഡിയുമായുള്ള അഭിമുഖമാണ് വിവാദമായത്. ആർ.വി.ജിയുടെ ഏറ്റവും പുതിയ ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു അഭിമുഖം. അഭിമുഖത്തിന്റെ അവസാനം രാംഗോപാൽ വർമ്മയുടെ പെരുമാറ്റമാണ് അക്ഷരാർത്ഥത്തിൽ നടിയെ ഉൾപ്പെടെയുള് പ്രേക്ഷകരെ ഞെട്ടിച്ചത്,
അഭിമുഖത്തിൽ ഉടനീളം അഷു റെഡ്ഡി സോഫയിലും സംവിധായകൻ രാംഗോപാൽ വർമ്മ നടിയുടെ കാൽചുവട്ടിൽ തറയിലുമാണ് ഇരിക്കുന്നത്. ഒന്നരമണിക്കൂ ദൈർഘ്യമുള്ള അഭിമുഖത്തിന്റെ അവസാനം സംവിധായകൻ നടിയോടുള്ള തന്റെ സ്നേഹം അറിയിക്കുകയും അഷു റെഡ്ഡിയുടെ സമ്മതത്തോടെ കാൽ തൊടുകയും ചെരുപ്പ് ഊരിമാറ്റി കാലിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട്. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതല്ലാതെ മറ്റു വഴികളിസ്സ എന്ന് പറഞ്ഞ് രണ്ടാമതും നടിയുടെ കാലിൽ ചുംബിക്കുകയും വിരലുകളിൽ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെപ്പോലൊരു സുന്ദരിയെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
അഭിമുഖത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. രാംഗോപാൽ വർമ്മ എന്ന സംവിധായകനോടുള്ള എല്ലാ ബഹുമാനവും നഷ്ടമായെന്നും അദ്ദേഹത്തെ ഏതെങ്കിലും മനഃശാസ്ത്രജ്ഞനെ കാണിക്കണം എന്നുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |