ന്യൂഡൽഹി: പരിഷ്കരിച്ച സുപ്രീം കോടതി മൊബൈൽ ആപ്പിക്കേഷൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുറത്തിറക്കി. സുപ്രീം കോടതി മൊബൈൽ ആപ്പ് 2.0 നിലവിലുള്ള ആപ്പിന്റെ പരിഷ്കരിച്ച രൂപമാണ്. പുതിയ ഫീച്ചറുകളോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അഭിഭാഷകർക്ക് പുറമെ വിവിധ മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഓഫീസർമാർക്കും നിയമ ഉദ്യോഗസ്ഥർക്കും ആപ്പ് ഉപയോഗിച്ച് കോടതി നടപടികൾ തത്സമയം കാണാനും ഭാഗമാകാനും കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സർക്കാർ വകുപ്പുകൾക്ക് അവരുടെ ഏതൊക്കെ കേസുകളാണ് കോടതിയിൽ കെട്ടിക്കിടക്കുന്നതെന്നും ഇനി ആപ്പിലൂടെ അറിയാം. ഫയൽ ചെയ്ത കേസുകൾ, വിധി, കോടതിയിൽ ഹാജരാക്കിയ വിവിധ രേഖകൾ തുടങ്ങിയ വിവരങ്ങൾ അതത് നോഡൽ ഓഫീസർമാർക്ക് ആപ്പിലൂടെ ലഭിക്കും.
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഐ. ഒ.എസ് ഉപഭോക്താക്കൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോടതിയിലെത്താതെ നടപടികൾ റിപ്പോർട്ട് ചെയ്യാനായി മാദ്ധ്യമ പ്രവർത്തകർക്കായും സുപ്രീം കോടതി ആപ്പ് ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |