ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വൻവിജയത്തിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നുവെന്ന് മോദി പറഞ്ഞു. വികസന രാഷ്ട്രീയത്തെ ജനങ്ങൾ അനുഗ്രഹിച്ചെന്നും മോദി ട്വീറ്റ് ചെയ്തു.
ഗുജറാത്തിൽ ഏഴാം തവണയാണ് ബി,.ജെ.പി അധികാരത്തിലെത്തുന്നത് 182ൽ 158 സീറ്റുകളിലുംവിജയിച്ച ബി.ജെ.പി കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കി. വെറും 16 സീറ്റുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്. തുടർഭരണത്തിൽ സി.പി.എം ബംഗാളിൽ കുറിച്ച ചരിത്രനേട്ടത്തിനൊപ്പമാണ് ബി.ജെ.പിയും.
നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ ഗുജറാത്തിൽ മുഖ്യമന്ത്രിയായി തുടരും. ഈ മാസം 12ന് ഉച്ചയ്ക്ക് രണ്ടിനാണ് സത്യപ്രതിജ്ഞ. ബി.ജെ.പി സംസ്ഥാനത്തെ എല്ലാ മേഖലയിലും മേധാവിത്വം പുലർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോണഗ്രസിന് മികച്ച വിജയം സമ്മാനിച്ച സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് തരിപ്പണമായി. തെക്കൻ ഗുജറാത്തിലും മദ്ധ്യ ഗുജറാത്തിലും വടക്കൻ ഗുജറാത്തിലും ബി.ജെ.പി നേട്ടം കൊയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഗുജറാത്തികൾക്കുള്ള താത്പര്യം വീണ്ടുമൊരിക്കൽ കൂടി മുതലാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. മോർബി ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ഭരണവിരുദ്ധ വിഷയങ്ങളൊന്നും മോദിപ്രഭാവത്തിന് മുന്നിൽ ഏശിയില്ല. പ്രചാരണത്തിൽ മോദിയെ ഇറക്കി മോദിക്കായി വോട്ട് നൽകൂ എന്ന ആഹ്വാനമാണ് ബി.ജെ.പി നടത്തിയത്. ഏകസിവിൽ കോഡ്. ദ്വാരകയിലെ ശ്രീകൃഷ്ണ പ്രതിമ തുടങ്ങിയ വാഗ്ദാനങ്ങളും ബി.ജെ.പിക്ക് തുണയായി എന്നു വേണം പറയാൻ. ആം ആദ്മി പാർട്ടിയുടെ സാന്നിദ്ധ്യം പ്രതിപക്ഷത്തെ വോട്ട് ഭിന്നിപ്പിക്കുക കൂടി ചെയ്തതോടെ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |