തിരുവനന്തപുരം: മംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് കേന്ദ്രം വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതിനായി എല്ലാ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്നും നല്ലരീതിയിലുള്ള യാത്രാസൗകര്യമുണ്ടായാലേ വികസനക്കുതിപ്പുണ്ടാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വന്ദേഭാരത് അനുവദിക്കണമെന്ന് യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. 160 കിലോമീറ്റർ വേഗത്തിലോടുന്ന വന്ദേഭാരത് സിൽവർലൈനിന് ബദലാവും. വെറുതേ 2ലക്ഷം കോടി ചെലവിടേണ്ട. വന്ദേഭാരത് ഓടിക്കാൻ നിലവിലെ ട്രാക്കിലെ വളവുകൾ റെയിൽവേ നിവർത്തും. ഇല്ലെങ്കിൽ സംസ്ഥാനം പണം മുടക്കേണ്ടി വരുമെന്നും സതീശൻ പറഞ്ഞു. വന്ദേഭാരതിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |