ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്നാമത്തെ ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരക്കാരനായി എത്തിയ ഇശാൻ കിഷൻ കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി നേടി. വിരാട് കൊഹ്ലിയ്ക്കും സെഞ്ച്വറി നേടിയിട്ടുണ്ട്.
ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ് ഇശാൻ കിഷൻ. ഒമ്പത് സിക്‌സും 23 ഫോറും സഹിതം 210 റൺസാണ് ഇശാൻ ഇന്ന് നേടിയത്. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ച്വറിയാണ് 126 പന്തുകളിൽ ഇശാൻ സ്വന്തമാക്കിയത്.ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട സെഞ്ച്വറി നേട്ടവും താരം സ്വന്തമാക്കി.
സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ എന്നിവരാണ് മുൻപ് ഇന്ത്യയ്ക്ക് വേണ്ടി ഇരട്ടസെഞ്ച്വറി നേടിയവർ. 91 പന്തിൽ 11 ഫോറും രണ്ട് സിക്‌സും അടക്കം 113 റൺസ് എടുത്തു. 47 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് ഇതുവരെ ഇന്ത്യ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |