പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്താൻ സാധിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനന്തഗോപൻ.
പമ്പയിൽ പാർക്കിംഗ് പുനസ്ഥാപിക്കുന്നത് ആലോചനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തജനത്തിരക്ക് മൂലം ദർശന സമയം ഇന്നലെ അരമണിക്കൂർ കൂടി കൂട്ടിയിരുന്നു. തന്ത്രിയുമായും മേൽശാന്തിയുമായും ആലോചിച്ചാണ് ദർശന സമയം കൂട്ടിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചിരുന്നു.
അതേസമയം, ശബരിമലയിൽ ദർശന സമയം ഇനിയും വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. തിരക്ക് പരിഗണിച്ച് ദർശന സമയം കൂട്ടിയിട്ടുണ്ട്. ഇനിയും സമയം വർദ്ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. 107260 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ മണ്ഡലകാലത്ത് ഇത് രണ്ടാം തവണയാണ് തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |