ജമ്മു: ജമ്മുകാശ്‌മീരിലെ രജൗജി ജില്ലയിൽ ഭീകരർ നടത്തിയ വെടിവയ്‌പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 6.15ന് രജൗജി സൈനിക ക്യാമ്പിന് പുറത്തായിരുന്നു ആക്രമണം. ക്യാമ്പിലെ തൊഴിലാളികളായിരുന്ന ഷാലിന്ദർ കുമാർ, കമൽ കിഷോർ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്ര ഒരാൾ ചികിത്സയിലാണ്.
ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചെന്ന് സൈന്യം അറിയിച്ചു. ശൈത്യകാലമായതിനാൽ സംഭവ സമയത്ത് ഇരുട്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥയുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്രാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് സൈന്യത്തിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചു. ജമ്മു - രജൗജി ദേശീയപാത പ്രതിഷേധക്കാർ ഉപരോധിച്ചു. പിന്നാലെയാണ് ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |