SignIn
Kerala Kaumudi Online
Friday, 19 April 2024 11.36 PM IST

ഭീമൻ അക്വേറിയം തകർന്നു, പുറത്തെത്തിയത് 10 ലക്ഷം ലിറ്റർ ജലവും 1,500 മത്സ്യങ്ങളും

pic

ബെർലിൻ : ലോകത്തെ ഏറ്റവും വലിയ അക്വേറിയങ്ങളിൽ ഒന്നായ 'അക്വാഡോം" തകർന്നു. ജർമ്മനിയിലെ ബെർലിനിൽ 'റാഡിസൺ ബ്ലൂ" എന്ന ഹോട്ടലിന്റെ ലോബിയിലായിരുന്നു നീണ്ട സിലിണ്ടർ ആകൃതിയിലുള്ള ഈ അക്വേറിയം. ലോകത്തെ ഏറ്റവും വലിയ സിലിണ്ട്രിക്കൽ അക്വേറിയം കൂടിയായിരുന്നു അക്വാഡോം. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.20ഓടെയാണ് ( പ്രാദേശിക സമയം രാവിലെ 5.50 ) അക്വാഡോം തകർന്നത്.

ടാങ്ക് പൊട്ടിയതോടെ അതിനുള്ളിലുണ്ടായിരുന്ന പത്ത് ലക്ഷം ലിറ്റർ ജലവും 1,500 മത്സ്യങ്ങളും പുറത്തേക്ക് തെറിച്ചു. ജലം ഹോട്ടലിലും സമീപത്തെ തെരുവിലും നിറഞ്ഞു. ടാങ്കിന്റെ ഗ്ലാസ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഹോട്ടലിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോട്ടലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ടാങ്കിലുണ്ടായിരുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും ചത്തു.

സംഭവ സമയം ഹോട്ടലിലെ താമസക്കാർ ഉറക്കത്തിലായിരുന്നതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. രണ്ട് വർഷം മുന്നേ അക്വാഡോമിൽ നവീകരണം നടത്തിയിരുന്നു. അക്വാഡോം തകരാനുള്ള കാരണം വ്യക്തമല്ല. അക്വാഡോമിന്റെ തകർച്ചയ്ക്ക് പിന്നിൽ അട്ടിമറിശ്രമമില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ രാത്രി താപനില മൈനസ് 6 ഡിഗ്രി സെൽഷ്യൽ വരെ എത്തിയിരുന്നു. ഇത് ടാങ്കിൽ വിള്ളലുണ്ടാക്കിയിരിക്കാമെന്ന് കരുതുന്നു.

 കാഴ്ചകളുടെ വിസ്മയ ലോകം

കടലിന്റെ അടിത്തട്ടിലെ അതി മനോഹരമായ കാഴ്‌ചകൾ കടലിനുള്ളിലേക്ക് പോകാതെ തന്നെ ആസ്വദിക്കാൻ കഴിയും എന്നതായിരുന്നു അക്വാഡോമിന്റെ പ്രത്യേകത. അക്രിലിക് ഗ്ലാസിനാൽ നിർമിതമായ അക്വാഡോമിനുള്ളിൽ സുതാര്യമായ ഒരു ഗ്ലാസ് എലവേറ്റർ ഉണ്ടായിരുന്നു.

അക്വാഡോമിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ഈ എലിവേറ്ററിലൂടെ അതിശയകരമായ കാഴ്‌ചകൾ കാണാൻ സാധിച്ചിരുന്നു. അക്വാഡോമിന്റെ അടിത്തട്ട് മുതൽ മുകൾ ഭാഗം വരെയുള്ള കാഴ്‌ചകൾ എലവേറ്ററിനുള്ളിൽ നിന്നും കാണാം.

 ഉയരം - 82 അടി

 ഇതിൽ അടിത്തറയുടെ മാത്രം ഉയരം - 30 അടി

 വ്യാസം - 36 അടിയാണ്

 തുറന്നത് - 2003ൽ

 ഭാരം - 2 ടൺ

 നിർമ്മാണ ചെലവ് - 11.2 ദശലക്ഷം പൗണ്ട്

 ലോകത്തെ ഏറ്റവും നീളം കൂടിയ, താങ്ങില്ലാതെ നിൽക്കുന്ന സിലിണ്ട്രിക്കൽ അക്വേറിയം

 പവിഴപ്പുറ്റുകളാണ് അക്വാഡോമിന്റെ മറ്റോരു ആകർഷണം

 അക്വാഡോമിനുള്ളിൽ നിറച്ചിരുന്നത് പത്ത് ലക്ഷം ലിറ്റർ ഉപ്പ് ജലം

 1,500ത്തിലധികം മത്സ്യങ്ങളുടെ ആവാസ കേന്ദ്രം

 നീണ്ട മൂക്കുള്ള പാഡിൽഫിഷ്, ഓറഞ്ചും വെള്ളയും വരകളുള്ള ക്ലൗൺ ഫിഷ് തുടങ്ങി 110 വ്യത്യസ്ഥയിനം സ്‌പീഷീസിലെ മത്സ്യങ്ങൾ

 അക്വേറിയത്തിലെ ജീവികൾക്ക് ഓരോ ദിവസം വേണ്ടുന്ന ആഹാരം - 8 കിലോ

 ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടാങ്ക് വൃത്തിയാക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.