പ്യോങ്യാങ്ങ്: ഞായറാഴ്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഒരുമിച്ച് വിക്ഷേപിച്ചതിന് പിന്നാലെ ഇന്നലെ തന്ത്രപ്രധാനമായ ചാര ഉപഗ്രഹത്തിന്റെ അവസാനഘട്ട പരീക്ഷണം പൂർത്തിയാക്കിയെന്ന് അറിയിച്ച് ഉത്തര കൊറിയ. 2023 ഏപ്രിലോടെ ഉപഗ്രഹം പ്രവർത്തന സജ്ജമാക്കാനാണ് കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ലക്ഷ്യം.
നോർത്ത് പ്യോങ്ങാൻ പ്രവിശ്യയിലെ ചോൽസാനിലുള്ള സോഹെ സാറ്റലൈറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നാഷണൽ എയറോസ്പേസ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. സൈനിക ആവശ്യങ്ങൾക്കായാണ് ചാര ഉപഗ്രഹം നിർമ്മിച്ചത്. ഉപഗ്രഹം പകർത്തിയതെന്ന് അവകാശപ്പെടുന്ന ദക്ഷിണ കൊറിയയിലെ സോൾ, ഇഞ്ചിയോൺ നഗരങ്ങളുടെ താഴ്ന്ന റെസലൂഷനിലുള്ള രണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും ഉത്തര കൊറിയ പുറത്തുവിട്ടു. എന്നാൽ സൈനിക മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ ഈ ചിത്രങ്ങൾ വളരെ നിലവാരം കുറഞ്ഞവയാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |