കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മുൻ മാനേജർ എം.പി. റിജിൽ (32) റിമാൻഡിൽ. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്നലെ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയ ഇയാളുടെ ജാമ്യാപേക്ഷ സി.ജെ.എം കോടതി തള്ളി. കോർപ്പറേഷന്റേതടക്കം വിവിധ അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2014 മുതലാണ് വിവിധ ഓഹരികളിൽ പണം നിക്ഷേപിക്കാൻ റിജിൽ ആരംഭിച്ചത്. കൊവിഡ് കാലത്ത് തുടങ്ങിയ ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിച്ചതോടെയാണ് അക്കൗണ്ടുകളിലെ പണം തിരിമറി ചെയ്യാനും തട്ടിപ്പ് നടത്താനും തുടങ്ങിയത്. ഇയാൾ നേരത്തെ ജോലി ചെയ്ത എരഞ്ഞിപ്പാലത്തും പാലക്കാട്ടെ മറ്റുരണ്ടും ശാഖകളിലും അന്വേഷണം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |