SignIn
Kerala Kaumudi Online
Friday, 25 July 2025 5.50 PM IST

ലോക്സഭയിലേക്ക് കളം മാറ്റാൻ പി.സി.

Increase Font Size Decrease Font Size Print Page
pc

കോട്ടയം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻ.ഡി.എ പിന്തുണയോടെ മത്സരിക്കാൻ ജനപക്ഷം ചെയർമാൻ പി.സി ജോർജിന്റെ കരുനീക്കം.

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ വ്യക്തിപരമായി ജോർജിന് സ്വാധീനമുണ്ട്. ക്രൈസ്തവ സഭയുമായുള്ള അടുപ്പത്തിനൊപ്പം ബി.ജെ.പി പിന്തുണ കൂടി ഉറപ്പാക്കിയാൽ ശക്തമായ ത്രികോണമത്സരം ഉണ്ടായാലും ജയിച്ചു കയറാമെന്ന കണക്കുകൂട്ടലിലാണ് ജോർജ്.

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾക്കു പുറമേ തിരുവല്ല, റാന്നി, ആറന്മുള്ള, കോന്നി, അടൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പത്തനംതിട്ട ലോക് സഭാ മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന് 297396 വോട്ട് (28.97 ശതമാനം) ലഭിച്ചിരുന്നു. ജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ അന്റണിക്ക് 37.11 ശതമാനവും ഇടതു മുന്നണി സ്ഥാനാർത്ഥി വീണാ ജോർജിന് 32.80 ശതമാനവുമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിക്കുള്ള ജയസാദ്ധ്യത കണക്കിലെടുത്താണ് ജോർജിന്റെ ശ്രമം. ബഫർസോൺ, കെ.റെയിൽ, ശബരിമല അടക്കം സർക്കാർ വിരുദ്ധ വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന പത്തനംതിട്ടയിൽ കത്തോലിക്കാ സഭയുടെ പിന്തുണ ജോർജിന് ലഭിക്കുന്നത് എൻ.ഡി.എക്ക് മുതൽകൂട്ടാകും.

പി. സി ജോർജ് പറയുന്നു.

"ലോക് സഭാ തിരഞ്ഞെടെപ്പിൽ പത്തനംതിട്ടയിൽ ഒരു കൈനോക്കിയാൽ കൊള്ളാമെന്നുണ്ട്. ഇതിനായി ബി.ജെ.പിയുമായി ചർച്ച നടത്തി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും അനുകൂലമാണ് . ഹിന്ദി പ്രാഥമിക് പാസായതിനാൽ ലോക് സഭയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

TAGS: LOCAL NEWS, KOTTAYAM, PC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.