SignIn
Kerala Kaumudi Online
Friday, 26 April 2024 3.57 PM IST

പരാതിക്കാരില്ലാത്ത കേസുകളിലും കാപ്പ

pol

■പൊലീസ് രാജിന് വഴി വയ്ക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: പരാതിക്കാരില്ലാതെ പൊലീസ് സ്വമേധയ രജിസ്റ്റർ ചെയ്യുന്ന കേസുകളിലും ഗുണ്ട വിരുദ്ധനിയമമായ 'കാപ്പ" ചുമത്താൻ അനുമതി നൽകാനുള്ള തീരുമാനം ഇരുതലവാളായി മാറിയേക്കും. ആരെ വേണമെങ്കിലും സാക്ഷികളാക്കി രണ്ടോ മൂന്നോ കേസെടുത്ത് ആരെയും കരുതൽ തടങ്കലിലാക്കാം.

ഇത്തരം കേസുകളിൽ സാക്ഷി മൊഴികളാവും നിർണായകമെന്നതിനാൽ ,ആളുകളെ കുടുക്കാനും ദുരുപയോഗിച്ചേക്കാം. രാഷ്ട്രീയക്കാർ പ്രതികളാവുന്ന കേസുകൾ കാപ്പയിൽ നിന്നൊഴിവാക്കേണ്ടെന്നാണ് ആഭ്യന്തരസെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം. പിടി കൂടുന്ന മയക്കുമരുന്നിന്റെ അളവ് എത്ര കുറവായിരുന്നാലും, ഉപയോഗിക്കുന്നവരെയടക്കം കരുതൽ തടങ്കലിലാക്കാം.

ജില്ലാകളക്ടറുടെ സമിതിയാണ് നിലവിൽ കാപ്പ ചുമത്താൻ അനുമതി നൽകുന്നത്. പ്ലീഡർമാരുടെയും നിയമവകുപ്പിന്റെയും അഭിപ്രായം തേടിയ ശേഷമാണിത്.

5 വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്താനാവുക. 7 വർഷത്തെ ക്രിമിനൽ ചരിത്രവും പരിശോധിക്കും.

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നല്ലനടപ്പ് ബോണ്ട് നൽകാനും, ഒരു ലക്ഷം പിഴയിടാനും മജിസ്ട്രേറ്റിനുള്ള അധികാരം പൊലീസിന് നൽകണമെന്ന് ഏറെക്കാലമായി പൊലീസ് മേധാവി ആവശ്യപ്പെടുന്നതാണ്. നിലവിൽ ഇങ്ങനെയുള്ളവരെ ജില്ലാമജിസ്ട്രേറ്റിന് ഒരു വർഷം വരെ നാടുകടത്താം. ഈ കാലയളവിൽ സ്വന്തം ജില്ലയിൽ പ്രവേശിക്കരുത്. നല്ലനടപ്പ് വിധിച്ചിട്ടും രക്ഷയില്ലെങ്കിൽ ഒരു വർഷം കരുതൽ തടങ്കലിലാക്കും. ഈ അധികാരം പൊലീസിന് നൽകിയാൽ ദുരുപയോഗത്തിനിടയുണ്ട്. പരിസ്ഥിതി പ്രക്ഷോഭകരെയും സർക്കാരിനെ വിമർശിക്കുന്നവരെയുമൊക്കെ കരുതൽതടങ്കലിലാക്കാം. ഗുണ്ടാനിയമം ചുമത്താനുള്ള അപേക്ഷകളിൽ കളക്ടർമാർ ഒരു മാസത്തിനകം തീരുമാനമെടുക്കണം.

സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാൻ കരുതൽ തടങ്കൽ ഉറപ്പാക്കണം.

കാപ്പ

പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാവുന്ന കൊടുംകുറ്റവാളികളെ തുറങ്കലിലടയ്ക്കാനുള്ള പ്രത്യേക നിയമം. കൊള്ളപ്പലിശക്കാർ, വസ്തുക്കൾ തട്ടിയെടുക്കുന്നവർ, ഹവാല ഇടപാടുകാർ, ഗുണ്ടാപ്പിരിവുകാർ, അനാശ്യാസക്കാർ, ഗുണ്ടകൾ, ബ്ലേഡ്-മണൽ മാഫിയ, കള്ളനോട്ടടിക്കാർ, മയക്കുമരുന്ന്-വ്യാജമദ്യ ഇടപാടുകാർ എന്നിവർക്കെതിരെ കാപ്പ ചുമത്താം.

734

പേരെ കരുതൽ തടങ്കലിലാക്കാൻ ഇക്കൊല്ലം പൊലീസ് അപേക്ഷിച്ചെങ്കിലും 245ൽ മാത്രമാണ് കളക്ടർമാർ അനുമതി നൽകിയത്.

145

കരുതൽ തടങ്കൽ അപേക്ഷകൾ കഴിഞ്ഞവർഷം നൽകിയതിൽ 39മാത്രമാണ് അംഗീകരിക്കപ്പെട്ടത്. 2020ലെ 150അപേക്ഷയിൽ 51എണ്ണമേ അംഗീകരിച്ചുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.