ഗാസിയാബാദ്: ഉത്തർപ്രദേശിൽ വൃദ്ധ ദമ്പതികളെ കൊന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ 12കാരൻ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ മുഖ്യ സൂത്രധാരൻ 12കാരനാണെന്നാണ് പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ നവംബർ 22നാണ് ആക്രി വ്യാപാരിയായ ഇബ്രാഹിം, ഭാര്യ ഹർസ എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൃഹനാഥനെ വീടിനുള്ളിലും ഭാര്യയെ പുറത്തുള്ള ടോയ്‌ലറ്റിന് സമീപം കഴുത്തിൽ തുണിമുറുക്കി കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടത്. ആക്രി വിൽപ്പനയിലൂടെ ഇബ്രാഹിം ധാരാളം പണം സ്വരൂപിച്ചിട്ടുണ്ടെന്നറിഞ്ഞാണ് മറ്റ് മൂന്ന് പേരെയും കൂട്ടി കവർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കരുതിയതുപോലെ കൂടുതൽ പണം ലഭിച്ചില്ല. മാത്രമല്ല മോഷണശ്രമത്തിനിടെ ദമ്പതികൾ കൊല്ലപ്പെടുകയും ചെയ്തു. പ്രതികളിൽ നിന്ന് 12,000 രൂപയും ഒരു മൊബൈൽ ഫോണും ഒരു സ്വർണ ചെയിനും കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |