ആലപ്പുഴ: നഗരത്തിൽ വയറിളക്കവും ഛർദ്ദിയും ബാധിച്ച് കുട്ടികളടക്കം 25 പേർ ആശുപത്രിയിൽ ചികിത്സതേടി. ബീച്ച് ഫെസ്റ്റിൽ പങ്കെടുത്ത് ശീതളപാനീയങ്ങളും മറ്റും കഴിച്ചവരാണ് ചികിത്സതേടിയവരിൽ കൂടുതൽപേരും.
ആലപ്പുഴ ജനറൽ ആശുപത്രി, കടപ്പുറം-വനിത ശിശുആശുപത്രി എന്നിവിടങ്ങളിൽ 10 പേർ വീതമാണ് അഡ്മിറ്റായത്. അഞ്ചുപേരെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം, ബീച്ചിലെ മാത്രമല്ല ന്യൂഇയർ ആഘോഷവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലെ കടകളിൽനിന്ന് ശീതളപാനീയങ്ങൾ കുടിച്ചവരും ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. അതിനാൽ കുടിവെള്ളത്തിലെ മാലിന്യമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വയറിളക്ക രോഗികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ചികിത്സതേടിയ 30ൽ അധികംപേർ ആശുപത്രി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |