തിരുവനന്തപുരം: ദേശീയ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ ബീഹാറിൽ നിന്നുള്ള ആരോഗ്യ സംഘം സംസ്ഥാനത്തെ വിവിധ ആശുപത്രികൾ സന്ദർശിച്ചു. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യൂ.എ.എസ്) അംഗീകാരം നേടിയ സ്ഥാപനങ്ങളെ കുറിച്ച് പഠിച്ചശേഷം ബീഹാറിലെ ആശുപത്രികളെ സജ്ജമാക്കുന്നതിനാണ് സംഘമെത്തിയത്. തിരുവനന്തപുരം,കൊല്ലം,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ,നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ,സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,താലൂക്ക് ആശുപത്രികൾ,ജില്ലാ ആശുപത്രികൾ എന്നിവയാണ് ബിഹാർ സംഘം സന്ദർശിച്ചത്.
ആരോഗ്യ മന്ത്രി വീണാ ജോർജുമായി സംഘം കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്തു.
ബീഹാർ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.സരിത,ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജയതി ശ്രീവാസ്തവ,യൂണിസെഫ് സ്റ്റേറ്റ് കൺസൾട്ടന്റുമാരായ ഡോ. പ്രീതി സിൻഹ,ഡോ. ജഗ്ജീത് സിംഗ്,ഡോ. തുഷാർ കാന്ത് ഉപാദ്ധ്യായ തുടങ്ങയിവരാണ് സംഘത്തിലുള്ളത്. സ്റ്റേറ്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ ഡോ. ജി.ജി. ലക്ഷ്മി,എസ്.എച്ച്.എസ്.ആർ.സി റിസർച്ച് ഓഫീസർ ഡോ. രേഖ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |