പുതിയ അഞ്ചു കേസുകൾ , കൂടുതൽ പ്രതികൾ
തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ ആലുവ സ്വദേശിയായ റിട്ട. കേണലിനും സുഹൃത്തിനും നഷ്ടമായത് 6,34,74,777 രൂപ. തൃക്കാക്കര പൊലീസിൽ ലഭിച്ച പരാതിയിൽ ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് (40) ഭാര്യ ശ്രീരഞ്ജിനി, ജേക്കബ് ഷിജോ എന്നിവർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.ഇന്നലെ മാത്രം തൃക്കാക്കരയിൽ നാല് പരാതികളും പുത്തൻകുരിശ്, കോഴിക്കോട് നടക്കാവ് എന്നീ സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.
ഷെയർ മാർക്കറ്റിൽ പണം മുടക്കിയാൽ വൻ ലാഭം വാഗ്ദാനം ചെയ്തത് 2018 ജൂൺ 25 മുതൽ 2022 ജൂലായ് 07 വരെയുള്ള കാലയളവിൽ എസ്.ബി.ഐയുടെ ആലുവ ടൗൺ, തോട്ടക്കാട്ടുകാര എന്നീ ബ്രാഞ്ചിലെ അക്കൗണ്ടുകളിൽ നിന്ന് മാസ്റ്റേഴ്സ് ഫിൻസെർവിന്റെ പേരിലുള്ള ആക്സിസ് ബാങ്ക് വെണ്ണല ബ്രാഞ്ചിലെ അക്കൗണ്ടിലേയ്ക്ക് 2,46,99,777 രൂപയും പിന്നീട് 38,77,5000 രൂപയും അടപ്പിക്കുകയുമായിരുന്നു.എന്നാൽ പ്രതികൾ ഈ തുക ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാതെ തട്ടിപ്പ് നടത്തിയതായി പരാതിയിൽ പറയുന്നു.
തൃക്കാക്കരയിൽ മാത്രം 123 പരാതികളിൽ ഏഴ് കേസുകളുണ്ട്. 1000 കോടിയുടെ വെട്ടിപ്പ് ദമ്പതികൾ നടത്തിയെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കും. മറ്റൊരു കേസിൽ ചെന്നൈയിൽ എബിനും ഭാര്യ ശ്രീരഞ്ജിനിക്കുമെതിരെ അറസ്റ്റ് വാറണ്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |