ആലപ്പുഴ: സ്‌കൂൾ കലോത്സവത്തിന്റെ ഭക്ഷണത്തിൽ വിഷം കലർത്താൻ ചിലർ ശ്രമിച്ചെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ ഭിന്നിപ്പിക്കാൻ ചിലർ കലോത്സവത്തിന്റെ ഭക്ഷണ വേദിയെ ഉപയോഗിച്ചെന്നും, ഇടതുപക്ഷമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഇതുവരെ ഇല്ലാത്ത ഒരു വിവാദം അനാവശ്യമായി കുത്തിപ്പൊക്കിയതാണ്. കഴിഞ്ഞ പത്ത് പതിനാറ് വർഷമായി ഒരു ആരോപണവും കേൾക്കാതെ സ്‌കൂൾ കലോത്സവത്തിൽ ഭക്ഷണം വിളമ്പിയ പഴയിടം ബ്രാഹ്മണ്യത്തിന്റെ പ്രതീകമാണ്, ജാതീയതയാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നൊക്കെയുള്ള പച്ചയായിട്ടുള്ള വിഭാഗീയത ചിലർ പ്രചരിപ്പിച്ചു. അദ്ദേഹത്തെ ജാതീയമായി ആക്ഷേപിച്ചു. ഭരിക്കുന്ന നേതാക്കളും അവർക്ക് വേണ്ടപ്പെട്ടവരും തന്നെയാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഭക്ഷണത്തിന്റെ പേരിൽ പോലും വർഗീയത ഉയർത്തിവിടുകയാണ്. സസ്യാഹാരം ഏതെങ്കിലും മതത്തിന്റേതാണെന്ന് കരുതുന്നത് അങ്ങേയറ്റം വിഡ്ഢിത്തമാണ്. പഴയിടമല്ലല്ലോ മെനു തയ്യാറാക്കുന്നത്. സർക്കാർ തയ്യാറാക്കുന്ന മെനുവാണ്. .' - സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |